Tuesday 16 October 2012

ഉണ്ണിക്കുട്ടന്‍: ചില്ലറ തുട്ടുകള്‍...

ഉണ്ണിക്കുട്ടന്‍: ചില്ലറ തുട്ടുകള്‍...: അന്നും ഊണ്‍മേശക്ക് മുകളില്‍ ചില്ലറ വെച്ച് കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു "ഇത് ജയദേവന് അത് അപ്പുവിന്". അക്വേറിയം  വാങ്ങാന്‍ അമ്മയോട് കാശു ചോദിച്...

ചില്ലറ തുട്ടുകള്‍...


അന്നും ഊണ്‍മേശക്ക് മുകളില്‍ ചില്ലറ വെച്ച് കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു "ഇത് ജയദേവന് അത് അപ്പുവിന്".
അക്വേറിയം  വാങ്ങാന്‍ അമ്മയോട് കാശു ചോദിച്ചതും അതൊന്നും  മുത്തശ്ശന് ഇഷ്ടമാവില്ല എന്നാ അമ്മയുടെ മറുപടി ഒന്നുമല്ലാതാക്കി കൊണ്ട്  "ജയദേവ  ഇത്തിരി മീനിനെ വാങ്ങി ഇടണം അക്വേറിയത്തില്‍" എന്നും പറഞ്ഞു പെന്‍ഷന്‍ കാശു തന്നതും.
വെള്ളിയാഴ്ചകളില്‍ ബാലരമ വായിക്കാന്‍ ഏറ്റവും തിടുക്കം ഞങ്ങള്‍ക്കായിരുന്നോ  അതോ മുത്തശ്ശനോ?
അനിമല്‍ പ്ലാനെറ്റിലെ  സ്റ്റീവ് ഇര്‍വിനും  ജെഫ്ഫ് കോര്‍വും പിന്നെ ആഫ്രിക്കന്‍  സാവന്നയിലെ  ജന്തുജാലങ്ങളും മുത്തശ്ശന്‍റെ പകല്‍ സമയങ്ങളെ അനോഹരമാക്കിയിരുന്നിരിക്കണം.
എല്ലാത്തിനുമൊടുവില്‍ പഴയ ഡയറിയിലെ കണക്കുകളില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിഞ്ഞ പേര് ജയദേവന്‍ ആക്കിയതും.
എല്ലാം.....
എല്ലാം ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു ...
നഷ്ടങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും വിലപ്പെട്ടത്, അത് ഒരു പിടി  നാണയ തുട്ടുകളായി , ഒരു ഭസ്മത്തിന്റെ സുഗന്ധമായി .......

Wednesday 22 August 2012

അന്നും ഒരു സന്ധ്യ ആയിരുന്നു.......

ഏതോ ഒരു സന്ധ്യ നേരത്തായിരുന്നു കോളേജിന്റെ  ഒരു  നീണ്ട  ഇട നാഴിയില്‍ അവളെ  ഉണ്ണിക്കുട്ടന്‍ ആദ്യമായി കണ്ടത്. എവിടെയോ മുന്‍പ് കണ്ട പരിചയം പോലെ ഒരു ചിരി എറിഞ്ഞെങ്കിലും തിരിച്ചൊരു നോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ ഇടയ്ക്കു വീണു കിട്ടുന്ന അപൂര്‍വ നിമിഷങ്ങളില്‍ ആല്‍ക്കലികളുടെയും ആസിഡിന്റെയും സമവാക്ക്യങ്ങളും, പിന്നെ ഒരായിരം കോശ ചിത്രങ്ങളും കോരി ഇട്ട ചില ബ്ലാക്ക്‌ ബോര്‍ഡുകളെ സാക്ഷി നിര്‍ത്തി ഉണ്ണിക്കുട്ടന്‍ അവളെ അറിയുക ആയിരുന്നു "വിനയയെ". ഒരു സ്പെഷ്യല്‍ ക്ലാസ്സ്‌ കഴിഞ്ഞു കോളേജില്‍ നിന്നും സന്ധ്യ നേരത്ത്  ഒരുമിച്ചു നടന്നിറങ്ങുമ്പോള്‍ ഉണ്ണിക്കുട്ടന്‍  വെറുതേ ചോദിച്ചു "വിനയയുടെ ബര്‍ത്ത് ഡേ എന്നാ?". "പെറ്റിട്ട അമ്മയെതെന്നറിയില്ല പിന്നെയാ " പിന്നെയൊരു ചിരിയും ചിരിച്ചു അവള്‍ നടന്നപ്പോള്‍ അവളുടെ കാലടികള്‍ക്ക് വേഗം കൂടിയോ? അതോ എന്നില്‍ വേഗം കുറഞ്ഞോ?.

Saturday 4 August 2012

അയ്യോ പാമ്പ്...


മ്മായിയുടെ ആ കരച്ചില്‍ കേട്ടാണ് ഉണ്ണിക്കുട്ടന്‍ മതിലും ചാടി കടന്നു അമ്മായിയുടെ വീട്ടില്‍ എത്തിയത്. നോക്കുമ്പോള്‍ ഉണ്ട് അമ്മായിയും ലക്ഷ്മി കുട്ടിയും ആലയുടെ ചാണക കുഴിയുടെ അടുത്ത്   പേടിച്ചു നില്‍ക്കുന്നു. നോക്കുമ്പോള്‍ ഉണ്ട് ഒരു അടിപൊളി കൊച്ചു പാമ്പ് ആലയുടെ ഒരു മൂലയില്‍ ചുരുണ്ട് കിടക്കുന്നു. എപ്പളോ പ്ലസ്‌-ടു  പുസ്തകത്തിലെ ചിത്രം കണ്ട ഉണ്ണിക്കുട്ടന് ലവന്‍ ആരാണെന്നു മനസിലായി. അതൊരു പെരുംപാമ്പിന്‍ കുട്ടിയാണെന്നേ. അതിനു വിഷമില്ലെന്നു നമ്മടെ അനിമല്‍ പ്ലാനെറ്റിലെ  ചേട്ടന്മാര്‍ പറഞ്ഞത് നല്ല ഓര്‍മ്മ ഉണ്ടാരുന്നു ഉണ്ണിക്കുട്ടന്. പിന്നെ ഒന്നും ചിന്തിച്ചില്ല. " ഇത് കൊയിലോത്തെ പറമ്പിന്നു വന്നതായിരിക്കും,  അമ്മായി ഒരു ചാക്ക് ഇങ്ങെടുത്തേ, ഇവനെ ഇപ്പൊ റെഡി ആക്കാം" എന്നും പറഞ്ഞ ഉണ്ണിക്കുട്ടനോട് "വേണോ മോനെ " എന്ന് ലക്ഷ്മി കുട്ടി ചോദിച്ചതൊന്നും ശ്രദ്ധിക്കാതെ, ഒരു വടി കൊണ്ട് പതുക്കെ ചാക്കിലേക്കു  തട്ടിക്കയറ്റി. ഭാഗ്യം അതൊരു അനുസരണ ഉള്ളവന്‍ ആയത്. ഒരു കയറുകൊണ്ട്  ചാക്കിന് ഒരു കെട്ടും ഇട്ടു.പിന്നെ ആ ചാക്കും പിടിച്ചു അപ്പുന്‍റെ ബൈക്കിന്റെ പിറകില്‍ അതിനെ കാട്ടില്‍ കളയാന്‍ പോകുമ്പോള്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നുള്ളു. ഏതു പാമ്പിനെയും മുതലയേയും ഒരു  പുഷ്പം പോലെ  കൈപ്പിടിയില്‍ ഒതുക്കിയിരുന്ന ആ സ്റ്റീവ് ഇര്‍വിന്‍, മുത്തശ്ശന്‍റെ "മൃഗങ്ങളുടെ ചാനലിലെ" പ്രിയപ്പെട്ട കൂട്ടുകാരന്‍. പിന്നീടൊരിക്കല്‍ ശ്രീനിവാസന്‍ ഒരു  മൂര്‍ഖന്‍ കുട്ടിയെ കൊണ്ട് തന്നപ്പോള്‍ സ്റ്റീവ് ഇര്‍വിന്‍ പോയിട്ട് ആ "പാമ്പ് ഹംസ"യെ പോലും മനസില്‍ കാണാന്‍ ഉള്ള ധൈര്യം ഉണ്ണിക്കുട്ടന് ഉണ്ടാവഞ്ഞത് ആ മൂര്‍ഖന്‍ കുഞ്ഞിന്‍റെ വിടര്‍ന്നു നില്‍ക്കുന്ന പത്തി (പടം) കണ്ടാണോ?

Sunday 26 February 2012

നട്ടൂരി..


"അല്ല ടീച്ചറെ ഈ നട്ടൂരി എന്നതിനെ മലയാളം അര്‍ഥം എന്താ?"    
എഴാം ക്ലാസില്‍ വെച്ച്  ബിനീഷ്  പുതിയതായി വന്ന ഇംഗ്ലീഷ് ടീച്ചറോട് ചോദിച്ചപ്പോ അടുത്തിരുന്ന ഉണ്ണിക്കുട്ടനും മഹേഷും ഒന്ന് ഞെട്ടി. പിറകിലെ ബെഞ്ചിലെ സരതും അഭിയും സുധര്‍മ്മനും ഞങ്ങളെ ഒന്ന് നോക്കിയതോടെ അതിപ്പോ എന്താ എന്നറിയാന്‍ ഞങ്ങളും നോക്കി ടീച്ചറുടെ മുഖത്തേക്ക്. പണ്ടേ സംശയം ചോദിക്കുന്നതില്‍ സംഭവം ആയ ബിനീഷിന്റെ  അടുത്ത് നിന്നായതു കൊണ്ടാകാം ക്ലാസിലെ സകലമാന ആണ്പെണ്  കുട്ടികളുടെ നോട്ടം ടീച്ചരിലെക്കായി. പുതിയ ടീച്ചരാകട്ടെ എല്ലാരും കൂടി നോക്കിയത് കൊണ്ടോ അതോ ഇങ്ങനെ ഒരു വാക്ക് ആദ്യമായി കേള്‍ക്കുനത് കൊണ്ടോ അകെ കൂടി അങ്കലാപ്പിലായി. നാളെ അര്‍ഥം പറയാം എന്നും പറഞ്ഞു അന്ന് അതവിടെ ഫുള്‍ സ്ടോപ്പിട്ടു. പിറ്റേന്നും ടീച്ചര്‍ വന്നു കേറിയ ഉടനെ ബിനീഷ്   തന്റെ ഇന്നലത്തെ ചോദ്യം വീണ്ടും ചോദിച്ചു.. വീണ്ടും എല്ലാ കണ്ണുകളും ടീച്ചര്‍ക്ക്‌ നേരെ. ഇന്നലെ മുഴുവന്‍ ഡിക്ഷനറി തപ്പിയിട്ടും ആ വാക്ക് കാണാത്ത ടീച്ചര്‍ പതുക്കെ ഒരു സൈലെന്‍സ് പറഞ്ഞു പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോ ഹെഡ് മാഷ് ബാലന്‍ മാഷേം കൂടെ ടീച്ചര്‍ കേറിവന്നു. ടീച്ചര് കാര്യം ബാലന്‍ മാഷോട് പറഞ്ഞെന്ന തോനുന്നെ. പിന്നെ ചോദ്യം ബിനീഷിന്റെ  ആയോണ്ട് കൂടി ആയിരിക്കും ബാലന്‍ മാഷും കൂടെ വന്നത്. ബാലന്‍ മാഷ് ചോദിച്ചു " അല്ല ബിനീഷേ  ഈ നെട്ടുരിടെ സ്പെല്ലിംഗ് ഒന്ന് പറഞ്ഞെ". തന്റെ ട്രൌസേരിന്റെ പോക്കെറ്റില്‍ നിന്നും ഏതോ ഒരു ഇംഗ്ലീഷ് പേപ്പറിന്റെ കഷണം എടുത്തുകൊണ്ടു ബിനീഷ്  ഉറക്കെ സ്പെല്ലിംഗ് വായിച്ചു.

" N.. A.. T.. U.. R.. E ".....

എല്ലാവരുടെയും കണ്ണുകള്‍ ബാലന്‍ മാഷിലേക്ക്. മാഷും ടീച്ചറും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു. " അത് നേച്ചര്‍ എന്നാണ് വായിക്കേണ്ടാതെന്നും  പ്രകൃതി, സ്വഭാവം അങ്ങനെ പല അര്‍ഥങ്ങള്‍ എന്നും പറഞ്ഞു ബാലന്‍ മാഷ് ക്ലാസ്സ്‌ വിട്ടു പുറത്തേക്കു പോയപ്പോലും.. പുതിയ ടീച്ചറുടെ അമ്പരപ്പ് എങ്ങും പോയിരുന്നില്ലയിരുന്നു. 

Friday 20 January 2012

പെണ്ണിന്റെ അച്ഛന് സൌന്ദര്യം പോരാ..........


അന്ന്  രാവിലെ തന്നെ ഉണ്ണിക്കുട്ടന്‍റെ മൊബൈലില്‍ അഞ്ചു മിസ്സ്ഡ് കാള്‍ കണ്ടപ്പോളാണ് അന്നാണല്ലോ സജീവന്റെ ആദ്യ പെണ്ണ് കാണലിന് കൂടെ പോകാന്‍ ഉള്ളതെന്ന് ഓര്‍മ്മ വന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു... വീട്ടിനു മുന്നിലെ നിര്‍ത്താത്ത ഹോണ്‍ മുഴക്കം കേട്ടപ്പോലെ മനസിലായി അതവന്‍ തന്നെ എന്ന്.. ചാടി വണ്ടിയില്‍ കയറി പെണ്‍ വീട്ടിലേക്ക് യാത്ര തുടങ്ങി. ആ പറയാന്‍ വിട്ടു പോയി ആരാണ് സജീവന്‍ എന്നല്ലേ.. ഉണ്ണികുട്ടന്റെ കൂടെ ഒരുപാടു കാലം പഠിച്ചും കളിച്ചും വളര്‍ന്ന സജീവന്‍ കൃഷിക്കാരനായ അച്ഛനെ സഹായിച്ചും കൂടെ പഠിച്ചും അങ്ങനെ അവനൊരു സര്‍ക്കാര്‍ ജോലിയും ഒപ്പിച്ചെടുത്തു.. എടുത്തു പറയാന്‍ യാതൊരു ബാധ്യതയും ഇല്ലാത്ത അവനു ജീവിതം പരമ സുഖം.. പിന്നെ അറിയാലോ വീട്ടില്‍ ദാല്ലലിന്റെ ബഹളം , മകന്റെ പ്രായപൂര്‍ത്തി അമ്മയെ പറഞ്ഞു പേടിപിച്ചു ഒരു കമ്മിഷന്‍ ഉള്ള ചാന്‍സ് അങ്ങേരു ഒപ്പിച്ചു. അതിന്‍റെ യാത്രയിലാണ് ഉണ്ണികുട്ടനും സജീവനും... പെണ്ണിന്റെ വീടെത്തി പെണ്ണിന്റെ അച്ഛന്‍ ഒരു യഥാര്‍ത്ഥ തറവാടി ജടയില്‍ അങ്ങനെ മുന്നില്‍ തന്നെ ഇരിപ്പുണ്ട്..ഏതോ സര്‍ക്കാര്‍ ജോലി പെന്‍ഷന്‍ പറ്റിയ ആളാണ് പുള്ളി എന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ട് . മൂപ്പരുടെ ജാട വര്‍ത്തമാനം ഒട്ടും പിടിച്ചില്ലെങ്കിലും എല്ലാം സഹിച്ചു ആ ചായ കപ്പും പ്രതീക്ഷിച്ചു സജീവന്‍ ഇരിപ്പാണ്... എങ്ങിനെയെങ്കിലും ഇത്  ഒന്ന് ഒത്തുകിട്ടിയാല്‍ പോക്കെറ്റില്‍ ആകാന്‍ പോകുന്ന ദംബിടി ആലോചിച്ചു ദല്ലാള്‍ ഉണ്ണികുട്ടന്റെ തൊട്ടു അടുത്തിരിപ്പുണ്ട്.. അങ്ങനെ പെണ്ണ് വന്നു, ചായ വാങ്ങി കുടിച്ചു പെണ്ണ് അകതോട്ടു പോയി... സജീവന്റെ മുഖത്ത് ബോധിച്ച മട്ടുണ്ട്. പെട്ടന്നായിരുന്നു പെണ്ണിന്റെ അച്ഛന്റെ ചോദ്യം " അല്ല സജീവന്റെ അച്ഛന് എത്ര മാസ വരുമാനം ഉണ്ട് " . അങ്ങനെ എടുത്തു പറയാന്‍ മാത്രം ഇല്ല എന്നാലും എല്ലാം നല്ല രീതിയില്‍ പോകും എന്നാ സജീവന്റെ ഉത്തരം ഇഷ്ടപെടാത്ത അങ്ങേരു അത് ഒരു നല്ല ഉത്തരമല്ലല്ലോ.. കൃത്യമായി പറയാന്‍ ഒന്നുമില്ലേ  എന്നും പറഞ്ഞു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ചാടി എണീറ്റ സജീവന്‍ എന്നെയും കൂട്ടി പുറത്തേക്കു ഇറങ്ങിയപ്പോള്‍ പിറകെ  ഓടി  വന്ന ദള്ലാളിനോട്  ഇത്തിരി ഉറക്കെ പറഞ്ഞു "പെണ്ണിന്റെ അച്ഛന് സൌന്ദര്യം പോര"... തിരികെ ഉള്ള യാത്രയില്‍ ഉണ്ണിക്കുട്ടന്റെ മനസിലേക്ക് ഒരുപാടു ചിത്രങ്ങള്‍ മിന്നായം പോലെ..ഒരായുസ്സ് മുഴുവന്‍ മകനെ നല്ല നിലയിലാക്കാന്‍ ബുദ്ധിമുട്ടിയ ഒരു അച്ഛന്‍. അക്കൗണ്ട്‌ പുസ്തകത്തിലെ അക്കങ്ങള്‍ക്ക് കാണിച്ചു തരാന്‍ കഴിയാത്ത ചില സ്നേഹത്തിന്റെ, ബന്ധങ്ങളുടെ കണക്കുകള്‍...